തിരുവനന്തപുരം ; സംസ്ഥാനത്ത് സാമ്പത്തിക സംവരണത്തിൽ എത്ര ശതമാനം വരെ സംവരണം നല്കാമെന്നത് ഇടതുമുന്നണി തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ബാലന്.ആദായനികുതി അടക്കുന്നവര്‍ക്കൊന്നും സംവരണം അനുവദിക്കില്ല.
10 ശതമാനം വരെ സാമ്പത്തിക സംവരണം നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിയില്‍ പറയുന്നത്. എന്നാൽ അതിന് വ്യക്തത വേണം.വരുമാന പരിധിയെക്കുറിച്ച് ഇടതുമുന്നണിയും സര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കും.
അതിനായി കെ.ഇ.ആര്. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ മതി. ഇതിനുപുറമെ കേന്ദ്രസര്‍വീസുമായി ബന്ധപ്പെട്ട സംവരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.
എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനായി മോദി സർക്കാർ കൊണ്ടുവന്നതാണ് സാമ്പത്തിക സംവരണ ബിൽ.എന്നാൽ അത് അർഹതപ്പെട്ടവർക്ക് എത്തിക്കുന്നതിൽ ഇടതു സർക്കാർ വീഴ്ച്ച വരുത്തുമോയെന്ന ആശങ്കയ്ക്ക് പിന്നാലെയാണ് മന്ത്രി എ കെ ബാലന്റെ പ്രസ്താവന.