ന്യൂഡൽഹി: വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് നടത്തിയെന്നാരോപിച്ച അമേരിക്കയിൽ താമസക്കാരനാക്കിയ ഹൈദരാബാദുകാരനെതിരെ പരാതി നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഡൽഹി പോലീസിന് പരാതി നൽകിയത്. ഹാക്കർ എന്നവകാശപ്പെടുന്ന സയിദ് ഷൂജയ്ക്കെതിരെയാണ് കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
2014 പൊതുതെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നുവെന്ന് ആരോപണവുമായി ഹാക്കർ എന്നവകാശപ്പെടുന്നയാൾ രംഗത്തെത്തിയത്. ആരോപണം ഉന്നയിക്കാനായി ഇവ നടത്തിയ വാത്താ സമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലും പങ്കെടുത്തിരുന്നു.
വോട്ടിങ് യന്ത്രം നിർമിച്ച എൻജിനീയറിങ് സംഘത്തിൽ താനുമുണ്ടായിരുന്നെന്ന് ഷൂജ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഷൂജയുടെ ആരോപണങ്ങൾ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ തള്ളി. സ്ഥാപനത്തിൽ ഇങ്ങനെയൊരു ജീവനക്കാരൻ ജോലി ചെയ്തിട്ടില്ലെന്നും അവർ അറിയിച്ചു.