മോസ്കോ : വാതകം നിറയ്ക്കുന്നതിനിടെ രണ്ട് ടാൻസാനിയൻ കപ്പലുകൾക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം പതിനാലു കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഇന്ത്യ,ടർക്കി,ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു കപ്പലുകളിലെ ജീവനക്കാർ.തിങ്കളാഴ്ച്ചയാണ് റഷ്യൻ സമുദ്രാതിർത്തിയിൽ വച്ച് ടാൻസാനിയൻ കപ്പലുകളിൽ തീ പടർന്നത്.വാതകം ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നതിനിടെയായിരുന്നു തീ പടർന്ന് പിടിച്ചത്.
എട്ട് ഇന്ത്യക്കാരും,ഒമ്പത് ടർക്കിഷ് പൗരന്മാരും അടക്കം പതിനേഴ് പേരായിരുന്നു ക്യാൻഡി എന്ന അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്.മാസ്ട്രോ എന്ന കപ്പലിൽ ഏഴ് ഇന്ത്യക്കാരും,ഏഴ് ടർക്കിഷുകാരും ഒരു ലിബിയക്കാരനുമടക്കം പതിനഞ്ചു പേരാണ് ഉണ്ടായിരുന്നത്.