പെരിന്തൽമണ്ണ : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ കനക ദുർഗയെ വീട്ടിൽ കയറ്റുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് ഭർത്താവ്.തുടർന്ന് സ്ത്രീകൾക്ക് വേണ്ടിയുള്ള താൽക്കാലിക ആശ്വാസ കേന്ദ്രമായ സഖി വൺ സ്റ്റോപ്പ് സെന്ററിലേയ്ക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് പൊലീസ് സംരക്ഷണത്തോടെ കനക ദുർഗ പെരിന്തൽമണ്ണയിൽ എത്തിയത്.എന്നാൽ പൊലീസുകാരുമായി സംസാരിക്കവെ കനക ദുർഗയെ വീട്ടിൽ കയറ്റാൻ പറ്റിലെന്ന് ഭർത്താവ് ഉറപ്പിച്ചു പറഞ്ഞു.
തുടർന്ന് രാത്രി 10.30 ഓടെയാണ് ഇവരെ സഖി സെന്ററിലേയ്ക്ക് മാറ്റിയത്.ശബരിമലയിൽ ആചാരലംഘനം നടത്തിയ ശേഷം വീട്ടിൽ എത്തിയ കനക ദുർഗയെ ഭർതൃമാതാവ് മർദ്ദിച്ചതായും ആരോപണമുണ്ടായിരുന്നു.
വനിതാ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം കനകദുർഗയ്ക്ക് നിലവിൽ സുരക്ഷയൊരുക്കുന്നുണ്ട്. കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കനക ദുർഗയുടെ സുഹൃത്ത് പറഞ്ഞു.