ന്യൂഡൽഹി: കെഎസ്ആർടിസിയ്ക്ക് സുപ്രിം കോടതിയുടെ വിമർശനം. മാനേജ്മെന്റിന്റെ പിടിപ്പുകേടിന്റെ ഫലം ജീവനക്കാർ എന്തിന് സഹിക്കണം. കോർപ്പറേഷൻ നഷ്ടത്തിലാവാനുള്ള കാരണം എന്താണെന്നും എം പാനൽ നിയമനം നടത്തുന്നതു എന്തിനെന്നും കോടതി ചോദിച്ചു.
കേസിൽ സർക്കാരിനെ കക്ഷിയാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം കോടതി അംഗീകരിച്ചു. നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി രണ്ടാഴ്ച്ച സമയം നൽകി. നിലവിൽ 4200 കോടിയുടെ ബാധ്യതയുണ്ടെന്ന് കെഎസ്ആർടിസി.
കേസ് രണ്ടാഴ്ച്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.