ഗുവാഹതി : അസമിലെ നോർത്ത് കച്ചാർ ഹിൽസിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം. 28 സീറ്റുകളിൽ 19 എണ്ണവും ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് 2 സീറ്റുകൾ ലഭിച്ചു. അസം ഗണപരിഷത്തിന് ഒരു സീറ്റ് ലഭിച്ചു. ആറു സീറ്റുകൾ സ്വതന്ത്രർക്കാണ്.
സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും പ്രവർത്തനങ്ങൾക്കുള്ള ജന പിന്തുണയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നതെന്ന് അസം സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് കുമാർ ദാസ് പറഞ്ഞു. നേരത്തെ ബാലറ്റ് പേപ്പറിലൂടെ നടന്ന അസം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി വലിയ വിജയം നേടിയിരുന്നു.
പൗരത്വ ബിൽ ലോക്സഭയിൽ പാസാക്കിയതിനെ തുടർന്ന് അസം ഗണപരിഷദ് ബിജെപിയുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറിയിരുന്നു. പ്രതിഷേധങ്ങൾക്കിടെ ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ലഭിച്ച വിജയം ബിജെപിയ്ക്ക് ആത്മവിശ്വാസം നൽകുന്നതാണ്.