ന്യൂഡൽഹി ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ചിലർക്ക് പാർട്ടിയെന്നാൽ കുടുംബം മാത്രമാണ്.എന്നാൽ ബിജെപിക്കാർക്ക് പാർട്ടിയും,രാജ്യവുമാണ് കുടുംബം മോദി പറഞ്ഞു.
കോൺഗ്രസിലെ കുടുംബാധിപത്യത്തെ പറ്റി പറഞ്ഞാൽ അതിനെ കുറ്റകൃത്യമായിട്ടാണ് വിലയിരുത്തുന്നത്.കോൺഗ്രസിനു രാജ്യത്തേക്കാൾ വലുത് തങ്ങളുടെ കുടുംബങ്ങളാണെന്നും മോദി പറഞ്ഞു.
തോല്‍വി മുന്നില്‍കണ്ട് സംഘടനാനേതൃത്വത്തില്‍ വന്‍ അഴിച്ചുപണിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയത്. പ്രിയങ്കാഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കി കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്കി. സംഘടനാചുമതലയില്‍ നിന്ന് അശോക് ഗേലോട്ടിനെ മാറ്റി കെസി വേണുഗോപാലിനെ നിയമിച്ചു. ജോതിരാധിത്യ സിന്ധ്യയാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലക്കാരന്.
പ്രധാനമന്ത്രി കസേര ഉന്നമിട്ട് ഉത്തര്‍പ്രദേശില്‍ രാഹുല്‍ നടത്തിയ രാഷ്ട്രീയനീക്കങ്ങള്‍ അപ്പാടെ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി എസ്.പി, ബിഎസ്പി സഖ്യം മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ രാഹുലിന്റെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റി. പിന്നാലെയാണ് സംഘടനാതലത്തിലെ രാഹുലിന്റെ അഴിച്ചുപണി
കുത്തക മണ്ഡലമായ അമേഠിയില്‍ ബിജെപി പിടിമുറുക്കിയതോടെ സുരക്ഷിതമണ്ഡലം തേടി നെട്ടോട്ടമോടുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി എസ്.പി ബിഎസ്പി സഖ്യം സീറ്റ് ഒഴിച്ചിട്ടുണ്ടെങ്കിലും ബൂത്തു തലങ്ങളിലെ ബിജെപിയുടെ ശക്തമായ പ്രവര്‍ത്തനം രാഹുലിനെ പേടിപ്പെടുത്തുന്നുണ്ട്. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായപ്പോഴാണ് ജ്യോതിരാദിത്യസിന്ധ്യയെ ദേശീയനേതൃത്വത്തിലേക്കുയര്ത്തി ഉത്തര്‍പ്രദേശിലേക്ക് മാറ്റിയതെന്നാണ് സൂചന.