രണ്ട് രാജ്യങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ ഒത്തുതീർക്കുന്നതിനാണ് ‘ആബെർ’ എന്ന് പേര് നൽകിയിരിക്കുന്ന ഡിജിറ്റൽ കറൻസി സംവിധാനം പ്രയോജനപ്പെടുത്തുക. യു.എ.ഇ സെൻട്രൽ ബാങ്കും സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയും ചേർന്ന് പുറത്തിറക്കിയ വാർത്ത കുറിപ്പിലൂടെയാണ് ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നുവെന്ന് അറിയിച്ചിരിക്കുന്നത് .
നൂതന സാങ്കതിക വിദ്യയുടെ സഹായത്തോടെ പൂർണ്ണ സുരക്ഷയുറപ്പാക്കിക്കൊണ്ടുള്ള ചട്ടക്കൂടിനുള്ളിലാണ് ആബെർ സംവിധാനം പ്രവർത്തിക്കുക. രണ്ട് രാജ്യങ്ങളുടെയും ബാങ്കുകൾക്ക് നിയമ സംവിധാനങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ നേരിട്ട് ഇടപാടുകൾ കൃത്യമായി നടത്താൻ സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. പല രാജ്യങ്ങളുടയെയും സെൻട്രൽ ബാങ്കുകൾ ഇതിനോടകം തന്നെ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട പ്രവർത്തനങ്ങളിലാണ്.
സമയും യു.എ.ഇ സെൻട്രൽ ബാങ്കും ഡിജിറ്റൽ കറൻസി ഇടപാടുകളുടെ സാധ്യതകൾ വ്യക്തമാക്കി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. പദ്ധതി പ്രവർത്തികമാകുന്നതോടെ ദേശീയ അന്തർദേശീയ തലത്തിൽ ഏറെ പ്രയോജനങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് യു.എ.ഇ സെൻട്രൽ ബാങ്കും സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയും വ്യക്തമാക്കി. ഇരു രാജ്യങ്ങളിലും കറൻസി ഉപയോഗത്തിന് വിലക്കുള്ള ബാങ്കുകളുണ്ട്. സാങ്കേതിക ബുദ്ധിമുട്ടുകൾ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിഞ്ഞാൽ ഭാവിയിൽ ഈ സാങ്കേതിക വിദ്യയുടെ ഉപയോഗം നടപ്പാക്കുന്നതിനുള്ള സാമ്പത്തികവും നിയമ പരവുമായ നടപടികൾ കൈക്കൊള്ളുമെന്നും ബാങ്ക് വ്യക്തമാക്കി.