ക്യാൻസർ രോഗിയായിരുന്ന അമ്മക്ക് ലഭ്യമാക്കിയ സാന്ത്വന പരിചരണ രീതികളും, സാന്ത്വന ചികിത്സയുടെ പ്രാധാന്യവും വിവരിക്കുന്ന മലയാളി മാധ്യമ പ്രവർത്തകയുടെ പുസ്തകം ശ്രദ്ധേയമാകുന്നു. യു എ ഇ യിൽ പത്ര പ്രവർത്തക ആയ നസീമ ബീഗം ഇന്ഗ്ലീഷിൽ രചിച്ച “മൈ മദർ ഡിഡ് നോട്ട് ഗോ ബാൾഡ്” എന്ന പുസ്തകം ക്യാൻസർ രോഗികളെ എങ്ങനെ പരിചരിക്കണം എന്നതിനെ സംബന്ധിച്ച വ്യത്യസ്തമായ ഒരു വീക്ഷണം പങ്കു വെക്കുന്നുണ്ട്.
ക്യാൻസർ രോഗിയായിരുന്ന സ്വന്തം അമ്മക്ക് ലഭ്യമാക്കിയ സാന്ത്വന പരിചരണ രീതികൾ എത്രത്തോളം പ്രാധ്യാന്യമുള്ളതായിരുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് നസീമ ബീഗം പുസ്തകം രചിച്ചത്. സാന്ത്വന ചികിത്സാ രംഗത്ത് ലോകത്തിനു തന്നെ മാതൃകയായ പത്മശ്രീ ഡോ. എം ആർ രാജഗോപാലിനും, പാലിയം ഇന്ത്യ ട്രസ്റ്റിനുമാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. കടുത്ത വേദന സഹിച്ച് മരണം കാത്തു കഴിയുന്ന ക്യാൻസർ രോഗികൾക്ക് ഉറപ്പായും സാന്ത്വന പരിചരണം ലഭ്യമാക്കണമെന്ന് നസീമ പറയുന്നു. ഒരു പക്ഷെ, മറ്റേതൊരു ചികിത്സാ രീതിയെക്കാൾ അത് രോഗികൾക്ക് ആശ്വാസം നൽകുമെന്നാണ് നസീമയുടെ അഭിപ്രായം. യു എ ഇ യിൽ മാധ്യമപ്രവർത്തകയായ നസീമ അമ്മയുടെ പരിചരണത്തിനായി ജോലിയിൽ നിന്നും അവധിയെടുത്ത് നാട്ടിൽ പോയിരുന്നു. ആ ദിവസങ്ങളിൽ നേരിട്ട അനുഭവങ്ങളുടെയും, കണ്ട കാഴ്ചകളുടെയും പശ്ചാത്തലത്തിലാണ് പുസ്തകം രചിച്ചത്.