പന്തളം: എവിടെയെങ്കിലും ഇരുന്ന് ആരെങ്കിലും കണ്ണുരുട്ടിയാൽ മാറ്റേണ്ടതല്ല ദേവസ്വം ബോർഡ് നിലപാടെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി അംഗ് പിജി ശശികുമാര വർമ്മ. അനുകൂല വിധിക്കായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡും സർക്കാരും ഭക്തർക്കൊപ്പമല്ല എന്ന് സുപ്രീംകോടതിയിലെ വാദത്തോടെ വ്യക്തമായി. ദേവസ്വംബോര്‍ഡ് നയം വ്യക്തമാക്കിയതോടെ അവരില്‍നിന്ന് ഒരു സഹായവും ലഭിക്കുമെന്ന് അയ്യപ്പഭക്തന്മാര് പ്രതീക്ഷിക്കേണ്ട. അവർ ഭക്തർക്കൊപ്പമാണ് നിൽക്കേണ്ടതെന്നും ശശികുമാര വർമ്മ.
അതേസമയം, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിലെ വാദം പൂർത്തിയായി. കേസ് വിധി പറയാൻ മാറ്റി വച്ചു. ഇന്ന് വാദിക്കാൻ അവസരം കിട്ടാത്തവർക്ക് വാദമുഖങ്ങൾ എഴുതി നൽകാൻ ഏഴു ദിവസത്തെ സമയം കോടതി നൽകി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്.