ജലന്ധർ: കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധർ രൂപത. സന്യാസിനിമാരുടെ കാര്യത്തിൽ അഡ്മിനിസ്ട്രേറ്റർ ഇടപെടാറില്ലെന്നും ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസിന്റെ ഇടപെടൽ അസ്വാഭാവികമാണെന്നും രൂപത പിആർഒ പീറ്റർ കാവുംപുറം പറഞ്ഞു.
കന്യാസ്ത്രീകളെ സ്ഥലംമാറ്റുകയായിരുന്നില്ലെന്നും മഠങ്ങളിലേക്ക് തിരിച്ചുവിളിച്ചതാണെന്നും പിആർഒ വ്യക്തമാക്കി.
നേരത്തെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയത് താൽക്കാലികമായി പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ജലന്ധർ രൂപതയുടെ ചുമതലയുള്ള ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസായിരുന്നു നടപടി പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
കോട്ടയം തിരുനക്കരയിൽ കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് എസ് ഒ എസ് നടത്തുന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ സിസ്റ്റർ അനുപമയായിരുന്നു ഇക്കാര്യം അറിയിച്ചത്.