ന്യൂഡൽഹി : അത്യാധുനിക പോർവിമാനങ്ങൾക്കായുള്ള ഇന്ത്യൻ വ്യോമസേനയുടെ ആവശ്യം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ഫ്രാൻസുമായുള്ള കരാർ അനുസരിച്ച് ആദ്യ പോർ വിമാനം ഈ സെപ്റ്റംബറിൽ ഇന്ത്യക്ക് കൈമാറും. ഫ്രാൻസിൽ വച്ചാകും വിമാനം കൈമാറുക.
റഫേലിന്റെ വരവ് ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്തു നൽകുമെന്ന് ഡെപ്യൂട്ടി ചീഫ് എയർ മാർഷൽ വി.എസ് ചൗധരി വ്യക്തമാക്കി. അതേ സമയം രാജ്യങ്ങൾ തമ്മിലുള്ള കരാറിൽ സോവറൈൻ ഗ്യാരന്റി ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യോമസേനയിൽ പോർവിമാനങ്ങളുടെ കുറവ് പരിഹരിക്കാനാണ് 2007 ൽ ഇന്ത്യ ടെണ്ടർ ക്ഷണിച്ചത് . ഇതിൽ ഏറ്റവും കുറവ് ടെണ്ടർ മുന്നോട്ടു വെച്ച ദെസ്സോയെ പരിഗണിച്ചെങ്കിലും യുപിഎ സർക്കാരിന്റെ കാലത്ത് കരാർ അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. ഇതിനെ തുടർന്നാണ് മോദി സർക്കാരിന്റെ കാലത്ത് ഫ്ളൈ എവേ കണ്ടീഷനിൽ 36 വിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി കരാർ ഒപ്പിട്ടത്.