ന്യൂഡൽഹി : രാജ്യത്തിന്റെയും,ജനങ്ങളുടെയും നേട്ടങ്ങൾ ഉയർത്തികാട്ടി ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം.
മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് സമ്പൂർണ്ണ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വരുന്നത്.താനും പാർലമെൻറിലെ തുടക്കക്കാരിൽ ഒരുവനായാണ് എത്തിയത്.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിതാ അംഗങ്ങൾ ഉൾപ്പെട്ട മന്ത്രിസഭയായിരുന്നു ഇതെന്ന് ഓർത്ത് തനിക്ക് അഭിമാനമുണ്ട്.സഭ നിയന്ത്രിച്ചതും ഒരു വനിതയായിരുന്നു.
അഴിമതി,കള്ളപ്പണം എന്നിവയ്ക്കെതിരെ ശക്തമായ നിയമങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു.ജി എസ് ടി പാസ്സാക്കിയത് പതിനാറാം ലോക്സഭയുടെ നേട്ടമായിരുന്നു.കാലഹരണപ്പെട്ട 1400 ഓളം നിയമങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞു.
സ്വയം പര്യപ്തമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും വലിയ ചുവട് വയ്പ്പ് മേയ്ക്ക് ഇൻ ഇന്ത്യയായിരുന്നു.ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറി.പാവപ്പെട്ടവർക്കനുകൂലമായി നിരവധി പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞു.ഇന്ത്യൻ സമ്പദ് വ്യവസ്ഥയാകും ഇനി ലോകത്തെ നയിക്കുക.
പതിനാറാം ലോക്സഭയുടെ കാലത്ത് സർക്കാരിനെതിരെ ഭൂകമ്പം ഉണ്ടാക്കുന്ന തരത്തിലുള്ള വലിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് ചിലർ പറഞ്ഞു. പക്ഷേ ഒന്നുമുണ്ടായില്ലെന്നും രാഹുൽഗാന്ധിയെ നോക്കി മോദി പറഞ്ഞു.ഇവിടെ വന്ന ശേഷമാണ് ആലിംഗനവും,നിർബന്ധിത ആലിംഗനവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ കഴിഞ്ഞത്.
സർക്കാരിന്റെ നേട്ടങ്ങളാണ് മുലായം സിംഗിനെ കൊണ്ട് താൻ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് പറയിച്ചതെന്ന് സൂചിപ്പിച്ച മോദി മുലായത്തിനു നന്ദി പറയാനും മറന്നില്ല.