കൊച്ചി : ശബരിമലയിലെ പൊലീസ് ഇടപെടലുകളെ വിമർശിച്ച് ഹൈക്കോടതി നിരീക്ഷക സമിതി.
ഹൈദരാബാദിൽ നിന്നുള്ള സംഘത്തിന്റെ നാമജപം പൊലീസ് തടയാൻ ശ്രമിച്ചതായി നിരീക്ഷക സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ദേവസ്വം കമ്മീഷണർ നാമജപം നടത്താൻ അനുമതി നൽകിയിരുന്നു.എന്നാൽ ഐ ജി ബൽറാം കുമാർ ഉപാധ്യായ നാമജപം തടയാൻ ശ്രമിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കുന്നതിനെയും നിരീക്ഷക സമിതി മുൻപ് വിമർശിച്ചിരുന്നു.ഒന്നോ രണ്ടോ വ്യക്തികള്‍ക്കായി പ്രത്യേക സുരക്ഷ നല്‍കുന്നത് ഒഴിവാക്കണം. ഇത്തരം സുരക്ഷകള്‍ മറ്റ് തീര്‍ത്ഥാടകരുടെ ജീവന് തന്നെ അപകടത്തിലാക്കും. ചില കേന്ദ്രങ്ങള്‍ സമിതിയെ തുടര്‍ച്ചയായി വിമര്‍ശിക്കുകയാണെന്നും സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജസ്റ്റിസ് പി.ആര്.രാമന്, ജസ്ററിസ് എസ്.സിരിജഗന്, ഡിജിപി എ.ഹേമചന്ദ്രന് എന്നിവരാണ് നിരീക്ഷക സമിതിയിലുള്ളത്. സുപ്രീംകോടതിയിൽ സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.