ശ്രീനഗർ : ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലെത്തി. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികദേഹങ്ങൾ ആഭ്യന്തരമന്ത്രി ഏറ്റുവാങ്ങി. ഡിജിപി ദിൽബഗ് സിംഗും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നേരത്തെ ബുഡ്ഗാമിലെ സൈനിക ആസ്ഥാനത്തെത്തിയ ആഭ്യന്തര മന്ത്രി വീരമൃത്യു വരിച്ച ജവാന്മാർക്ക് പ്രണാമം അർപ്പിച്ചു. ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കും വീര ജവാന്മാർക്ക് പ്രണാമമർപ്പിച്ചു.
#WATCH: Home Minister Rajnath Singh and J&K DGP Dilbagh Singh lend a shoulder to mortal remains of a CRPF soldier in Budgam. #PulwamaAttack pic.twitter.com/CN4pfBsoVr
— ANI (@ANI) February 15, 2019
അതേസമയം ഇന്ത്യ പാകിസ്ഥാൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. പാക് സ്ഥാനപതി സൊഹൈൽ മഹമൂദിനെയാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്. ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ വാദം ഇന്ത്യ തള്ളിയിരുന്നു..
ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന ചാവേർ ആക്രമണത്തിൽ 44 സി.ആർ.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.സ്ഫോടക വസ്തു നിറച്ച കാർ സൈനികർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനു നേരെ ഓടിച്ചു കയറ്റുകയായിരുന്നു.സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.