ന്യൂഡൽഹി : പുൽവാമ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ ഉന്നതതലയോഗം അവസാനിച്ചു.ആഭ്യന്തര സെക്രട്ടറി,ദേശീയ സുരക്ഷാ ഉപദേഷ്ടാവ്,റോ,എൻഐഎ,ഐബി മേധാവികൾ യോഗത്തിൽ പങ്കെടുത്തു.
കശ്മീരിലെ വിദ്യാർത്ഥികൾക്ക് സുരക്ഷ ഒരുക്കണമെന്ന് യോഗത്തിൽ രാജ്നാഥ് സിംഗ് നിർദേശിച്ചിട്ടുണ്ട്. അതേ സമയം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന വാദം പാകിസ്ഥാൻ ആവർത്തിക്കുകയാണ്.പുൽ വാമ ആക്രമണത്തിനു പിന്നിൽ പാകിസ്ഥാനാണെന്ന് സ്ഥിരീകരിക്കാൻ ഇന്ത്യയുടെ പക്കൽ തെളിവുകളുണ്ടോയെന്നും പാക് വിദേശകാര്യമന്ത്രി മഹമ്മൂദ് ഖുറേഷി ചോദിച്ചിരുന്നു.