ന്യൂഡൽഹി ; രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അബ്ദുൽ റഷീദ് ഘാസിയാണെന്ന് സ്ഥിരീകരണം.പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കമാൻഡറാണ് ഇയാൾ.
ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറാണ് പുൽവാമ ആക്രമണത്തിനായി ഇയാളെ നിയോഗിച്ചത്.2018 ഡിസംബറിൽ ഇന്ത്യയിലെത്തിയ ഘാസി ഈ മാസം 11 ന് ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.കാറ്റഗറി സിയിൽപ്പെട്ട ഭീകരനാണ് ഘാസി.
മസൂദ് അസ്ഹറിന്റെ അനന്തരവൻമാരെ കൊലപ്പെടുത്തിയതിനു പകരം വീട്ടാൻ കശ്മീരിലെ പ്രാദേശിക യുവാക്കളെ പരിശീലിപ്പിക്കാനുള്ള ദൗത്യമാണ് ഘാസിയ്ക്ക് നൽകിയിരിക്കുന്നതെന്നാണ് സൂചന.ഇയാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അബ്ദുള്‍ റാഷിദ് ഗാസിയെ പിന്തുടരുന്ന അന്വേഷണസംഘത്തിന് ഘാസി ഒളിച്ചു താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതോടെ ഇയാളെ ജീവനോടെ പിടികൂടാൻ കഴിയുമെന്ന വിശ്വാസവും വർദ്ധിച്ചു.