പൊഖ്റാൻ: ആകാശതന്ത്രങ്ങളാൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യൻ വ്യോമസേന. പൊഖ്റാനിൽ നടന്ന ‘വായു ശക്തി 2019’ൽ തേജസ്, സുഖോയ്, മിറാഷ്, ജഗ്വാർ തുടങ്ങിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ അണിനിരന്നു. ഇന്ത്യൻ വ്യോമസേനയുടെ കരുത്തു കാട്ടൽ മാത്രമായിരുന്നില്ല നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയായി പൊഖ്റാനിൽ നടന്ന വായു ശക്തി.
മിഗ് 21, മിഗ്- 29, മിഗ്-27,സുഖോയ്-30 എംകെഐ, മിറാഷ്-2000, തേജസ്, ഹോക്ക്-എം.കെ 132, ജഗ്വാര്‍ എന്നീ യുദ്ധവിമാനങ്ങളും സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് എന്ന ചരക്കു നീക്കത്തിനുപയോഗിക്കുന്ന വിമാനവും വ്യോമാഭ്യാസത്തിന്റെ ഭാഗമായി. ഇതിന് പുറമെ, എം.ഐ17 വി5, എം.ഐ-35, എച്ച്.എ.എല്‍ രുദ്ര എന്നീ ഹെലികോപ്റ്ററുകളും ആകാശ് മിസൈലുകളും ശക്തിപ്രകടനത്തിന്റെ ഭാഗമായി.
#WATCH Vayu Shakti 2019, firepower demonstration of the Indian Air Force at Pokhran Range in Rajasthan. pic.twitter.com/sdSV5ZxC2n
— ANI (@ANI) February 16, 2019
ഇതിൽ എംഐ-35 ആദ്യമായാണ് വ്യോമാഭ്യാസത്തിന്റെ ഭാഗമാകുന്നത്. വിവിധ യുദ്ധസാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ ഹെലികോപ്റ്ററുകൾ സ്പെഷ്യൽ ഹെലിബ്രോൺ ഓപ്പറേഷനുകൾ, ടാങ്ക് വേധ പോരാട്ടങ്ങൾ എന്നിവയിലും ഫലപ്രദമാണ്. ശത്രുരാജ്യങ്ങളുടെ ടാങ്കുകളെ നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ കഴിയുന്ന എം ഐ ഹെലികോപ്റ്ററുകൾ മറ്റ് റോക്കറ്റുകൾ വിക്ഷേപിക്കാനും ഉതകുന്നതാണ്.
എട്ട് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഈ ഹെലികോപ്റ്ററിന് 21.6 മീറ്ററാണ് നീളം. മണിക്കൂറിൽ 315 കിലോമീറ്ററാണ് പരമാവധി വേഗത, 4500 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കാനുള്ള ശേഷി എം ഐ 35 ഹെലികോപ്റ്ററുകൾക്കുണ്ട്.