ന്യൂഡൽഹി : പുൽവാമയിലെ ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് ഇന്ത്യ.പാകിസ്ഥാനിൽ വച്ച് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്.
പാകിസ്ഥാനിലെ സൈനിക ആശുപത്രിയിൽ വച്ചാണ് മസൂദ് അസർ പുൽവാമയിൽ ഇന്ത്യൻ സേനയെ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.
ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം പാക് സൈനിക ആശുപത്രിയിൽ നിന്നും ജയ്ഷെ മുഹമ്മദ് ക്യാമ്പിലേക്ക് മസൂദ് അയച്ചതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്. നാലുമാസമായി മസൂദ് പാക് സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അനന്തിരവനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യണമെന്നും,തന്റെ ശബ്ദ സന്ദേശം യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കണമെന്നും മസൂദ് അസൻ ആവശ്യപ്പെടുന്നുണ്ട്.
ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനാണ് ഇന്ത്യയുടെ പദ്ധതി.
പുൽ വാമയിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാനാണെന്ന വാദം ഉറപ്പിക്കാൻ ഇന്ത്യയുടെ പക്കൽ തെളിവുകൾ ഉണ്ടോയെന്ന കഴിഞ്ഞ ദിവസം പാക് വിദേശകാര്യമന്ത്രി മഹമ്മൂദ് ഖുറേഷി ചോദിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ശബ്ദ സന്ദേശമടക്കമുള്ള തെളിവുകൾ ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്.