ശ്രീനഗർ: ജമ്മുവിലെ പിഡിപി ഓഫീസ് പോലീസ് സീൽ ചെയ്തു. മുന്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി വൈകിട്ട് ഓഫീസിലെത്തുമെന്ന് അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ മുൻ നിർത്തിയാണ് നടപടിയെന്ന് പോലീസ് വിശദീകരിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കാന്‍ മെഹ്ബൂബ മുഫ്തി വരാനിരുന്നത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
നേരത്തെ, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ കശ്മീർ ഭരണകൂടം പിൻവലിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. മിർവായിസ് ഉമർ ഫറൂഖ്,അബ്ദുൾ ഗാനി ഭട്ട്,ബിലാൽ ലോൺ,ഹാഷീം ഖുറേഷി,ഷബീർ ഷാ എന്നിവർക്കുള്ള സുരക്ഷയാണ് പിൻവലിച്ചത്.