കാസർകോട്: കാസർകോട് പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. കല്യോട് സ്വദേശി കൃപേഷ്, ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കൃപേഷ് ആദ്യവും വെട്ടേറ്റ ജോഷിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനായി കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.
കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ.