തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ ഡിജിപി കർണാടക പോലീസിന്റെ സഹായം തേടിയെന്നും പോലസിന്റെ വിശദീകരണം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ചിനെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.പ്രദീപ് കുമാറിനാണ് കേസിന്റെ അന്വേഷണച്ചുമതല. മൂന്ന് ഡിവൈഎസ്പിമാരും മൂന്ന് സിഐമാരും ഉൾപ്പടെയുള്ള ആറുപേരടങ്ങുന്ന പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.
കൊല്ലപ്പെട്ട കൃപേഷിന് നേരത്തെ വധഭീക്ഷണി ഉണ്ടെന്ന് പരാതി ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് മൂന്ന് പേർക്കെതിരെ പോലീസ് നടപടി എടുത്തു. ഫേസ്ബുക്കിലൂടെ വധഭീക്ഷണി നടത്തിയെന്ന പരാതിയിൽ അരുണേഷ്, നിതിൻ, നീരജ്, എന്നിവർക്കെതിരെയാണ് പോലീസ് നോട്ടീസ് നൽകിയത്.
നിലവിൽ പെരിയയിലെ കൊലപാതകത്തിൽ പ്രതികളെ കണ്ടെത്താൻ ഡിജിപി കർണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. നിലവിൽ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്.