വാടക്കൽ : ആലപ്പുഴയിൽ മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു.വാടയ്ക്കൽ ആറുകുലശേരി സാബുവിന്റെ മകൻ കുര്യാക്കോസ് (20) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് വാടക്കല്‍ വേലിയകത്ത് വീട്ടില്‍ സോളമനെ(45) പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച ഉച്ചക്ക് 12.30 ഓടെ വാടക്കല്‍ പള്ളിക്ക് സമീപമായിരുന്നു സംഭവം. സോളമന്റെ അകന്ന ബന്ധു കൂടിയാണ് കുര്യാക്കോസ്.
സോളമന്റെ മകളെ കുര്യാക്കോസ് നിരന്തരം ശല്യം ചെയ്തിരുന്നു.പെൺകുട്ടി സംഭവം വീട്ടിലറിയിച്ചതിനെ തുടർന്ന് സോളമൻ പലതവണ കുര്യാക്കോസിന് താക്കീത് നൽകിയിരുന്നു.എന്നാൽ കുര്യാക്കോസ് പിൻമാറിയില്ല.
ഞായറാഴ്ച ബൈബിള്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കുര്യാക്കോസ് ശല്യം ചെയ്തു. ഇതറിഞ്ഞ സോളമന് കുര്യാക്കോസിനെ കുത്തിവീഴ്ത്തുകയായിരുന്നു. സാരമായി പരിക്കേറ്റ കുര്യാക്കോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സോളമനെ പൊലീസ് അറസ്റ്റ് ചെയ്തു.