കാസർകോട് ; കാസർകോട് ഇരട്ടകൊലപാതകം അത്യന്തം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കും.സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരട്ടക്കൊലകേസിലെ പ്രതികളെ പിടിക്കാൻ കർണാടക പൊലീസിന്റെ സഹായം തേടിയതായി ഡിജിപി ലോക്നാഥ് ബഹ്റ പ്രതികരിച്ചു.അതിർത്തി ജില്ല ആയതിനാൽ പ്രതികൾ കർണാടകയിലേക്കു കടക്കാൻ സാധ്യതയുണ്ട്. അതിനാലാണു തിരച്ചിലിനും അന്വേഷണത്തിനും കർണാടക പൊലീസിന്റെ സഹായം തേടിയത്.
കൊല്ലപ്പെട്ട ക്രിപേഷിന് നേരത്തെ വധഭീഷണി ഉണ്ടെന്ന് പരാതി ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് മൂന്ന് പേർക്കെതിരെ പോലീസ് നടപടി എടുത്തു. ഫേസ്ബുക്കിലൂടെ വധഭീഷണി നടത്തിയെന്ന പരാതിയിൽ അരുണേഷ്, നിതിൻ, നീരജ്, എന്നിവർക്കെതിരെയാണ് പോലീസ് നോട്ടീസ് നൽകിയത്.