കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി പീതാംബരനെ കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്.
നിരവധി പരിക്കുകൾ കൊല്ലപ്പെട്ടവരിൽ കാണുന്നുണ്ട്. അത് കൊണ്ട് വിശദമായ അന്വേഷണം ആവശ്യമാണ്. പ്രതിയുടെ മുടിയുടെയും രക്തത്തിന്റെയും സാമ്പിൾ എടുക്കുന്നതിനും മറ്റു തെളിവുകൾ ശേഖരിക്കുന്നതിനും കൃത്യത്തിൽ മറ്റുള്ളവരുടെ പങ്ക് പരിശോധിക്കുന്നതിനും കസ്റ്റഡി അനിവാര്യമാണ്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു.
കസ്റ്റഡിയിലുള്ള മുഴുവൻ പേരും പീതാംബരനുമായി അടുത്ത ബന്ധമുള്ളവരാണ്.കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്നും,ലഹരിയിലാണ് കൊല ചെയ്തതെന്നുമാണ് മൊഴി നൽകിയിരിക്കുന്നത്.ഇരുമ്പ് ദണ്ഡും,വടിവാളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും കസ്റ്റഡിയിലുള്ളവർ പറഞ്ഞു.