മലപ്പുറം: മലപ്പുറം ഗവ.കോളേജിലെ വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന പോസ്റ്ററുകള്‍ കാമ്പസില്‍ പതിച്ചതിനാലാണ് രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.
ആര്‍എസ്എഫ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥികള്‍. ഇവർക്ക് ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതിയുണ്ടായിരുന്നില്ല.. സംഘടനയിലെ പ്രവര്‍ത്തകരായ റിന്ഷാദിനേയും മറ്റൊരു വിദ്യാര്‍ത്ഥിയെയുമാണ് അറസ്റ്റ് ചെയ്തിതിരിക്കുന്നത്.
പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയില്‍ കശ്മീരികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കുക’ എന്ന പോസ്റ്ററിന്റെ പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ 124 (എ) ചുമത്തി കേസെടുത്തത് . ക്യാംപസില്‍ പതിച്ച പോസ്റ്ററുകള്‍ രാജ്യദ്രോഹപരമാണെന്ന് കാണിച്ച് കൊളേജ് പ്രിന്‍സിപ്പല്‍ നല്കിയ പരാതിയിലാണ് നടപടി എന്ന് പൊലീസ് പറഞ്ഞു.ഡിവൈഎസ്പി ജലീല്‍ തോട്ടത്തിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത്.
തീവ്ര ഇടത് ആശയങ്ങളടങ്ങുന്ന രാജ്യ സുരക്ഷയെ ബാധിക്കുന്ന സന്ദേശങ്ങള്‍ റിന്‍ഷാദിന്റെ ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും പോലീസ് കണ്ടെത്തി. ഇടത് തീവ്രവാദ ചിന്താഗതികളാണ് ഇവര്‍ പ്രചരിപ്പിക്കുന്നതെന്നും കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് അറിയിച്ചു.