സഹറൻപൂർ: ഉത്തർപ്രദേശിലെ സഹറൻപൂരിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. പുൽവാമ സ്വദേശികളായ ഷാനവാസ് അഹമ്മദ്, അഖിബ് അഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. ഭീകരവിരുദ്ധ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യുമ്പോള്‍ ഇവരുടെ കൈവശം കൈത്തോക്കുകളും ബുള്ളറ്റുകളും ഉണ്ടായിരുന്നു.
കശ്മീരിലെ കുല്‍ഗാം സ്വദേശിയാണ് ഷാനവാസ് അഹമ്മദ്. ഗ്രനേഡ് നിർമ്മാണത്തിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ഇയാളാണ് ജെയ്ഷെ മുഹമ്മദിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നത്. പുല്‍വാമ സ്വദേശിയാണ് അഖിബ് അഹമ്മദ് മാലിക്ക്.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്താകമാനം സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവർ പിടിയിലായത്. പുല്‍വാമ ആക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.