ന്യൂഡൽഹി: പെറുവിനെ ഉലച്ച ഭൂമികുലുക്കം റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. പെറു-ഇക്വഡോർ അതിർത്തിയിലായിരുന്നു ഭൂമികുലുക്കം ഏറ്റവും ശക്തിയിൽ അനുഭവപ്പെട്ടത്.
ഇതുവരെ ആളപായമോ സുനാമി മുന്നറിയിപ്പോ പുറപ്പെടുവിച്ചിട്ടില്ലെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവ്വേ അറിയിച്ചു. പസഫിക് ബെൽറ്റിൽ ഭൂകമ്പ സാദ്ധ്യതാ മേഖലയിലാണ് പെറുവിന്റെ സ്ഥാനം.