കൊൽക്കത്ത : വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥൻ ഗൗരവ് ചന്ദ്ര ദത്തിന്റെ മരണത്തിനു പിന്നിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പകയാണെന്ന് വ്യക്തമാക്കി ആത്മഹത്യ കുറിപ്പ്.
മമത അധികാരത്തിലേറിയതിനു ശേഷം ദത്തിന്റെ അപ്രധാന തസ്തികയിലൊതുക്കി.സ്ഥാനകയറ്റം നിഷേധിച്ചു.കഴിഞ്ഞ വർഷം സ്വയം വിരമിച്ചെങ്കിലും കള്ളക്കേസിൽ കുടുക്കുകയും,പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്തു.
പെൻഷനു പുറമേ ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളുമായി ഉൾപ്പെടെ 71 ലക്ഷം അദ്ദേഹത്തിനു ലഭിക്കാനുണ്ട്.മുഖ്യമന്ത്രിയെ പീഡിപ്പിക്കാനായി ചില ഉദ്യോഗസ്ഥരും ദത്തിനെ പീഡിപ്പിച്ചതായി സൂചനയുണ്ട്.
1999 – 2000 ത്തിൽ മിഡ്നാപുരിൽ ഒട്ടേറെ തൃണമൂൽ പ്രവർത്തകർ രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെട്ടപ്പോൾ അവിടെ എസ് പി യായിരുന്നു ദത്ത്.അന്ന് മുതലാണ് മമതയ്ക്ക് ദത്തിനോട് പക തുടങ്ങിയത്.