മലപ്പുറം: മലപ്പുറം എടവണ്ണയിലെ പെയിന്റ് ഗോഡൗണിൽ വൻ തീപിടുത്തം. പെയിന്റുകളും തിന്നറുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വൈകുന്നേരത്തോടെ അതിവേഗം തീ പടരുകയായിരുന്നു.
ഗോഡൗണിൽ പൊട്ടിത്തെറിക്ക് സാദ്ധ്യതയുള്ളതിനാൽ പ്രദേശത്തു നിന്ന് അകന്നു നിൽക്കാൻ അഗ്നിശമന സേന ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തീ അണയ്ക്കുന്നതിനായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ആധുനിക അഗ്നിശമന സേനാസംവിധാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികളും പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. നാല് വശവും മതില് കെട്ടിയ രണ്ട് നിലകളുള്ള കെട്ടിടത്തിലാണ് പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഗോഡൗണിലേക്കെത്തിയ ഏതോ ലോറിയിൽ നിന്നാകാം തീ പടർന്നതെന്നാണ് സൂചന. അപകടം സംഭവിച്ചപ്പോൾ തന്നെ ഗോഡൗണിലെ ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഗോഡൗണില്‍നിന്ന് പുറത്തേക്ക് തീ പടരാതിരിക്കാന്‍ അഗ്നിശമനസേന മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെഭാഗമായി സമീപത്തെ പത്ത് കുടുംബങ്ങളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചിരുന്നു.
വേനൽ കടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തീപിടിത്തങ്ങൾ തുടർക്കഥയാവുന്ന പശ്ചാത്തലത്തിൽ നിതാന്ത ജാഗ്രത പുലർത്തുന്നുണ്ടെന്ന് അഗ്നിശമന സേനാവിഭാഗം വ്യക്തമാക്കി.