പത്തനംതിട്ട : ശബരിമല യുവതീ പ്രവേശനവിഷയത്തിൽ സർക്കാരിനെയും,പാർട്ടിയേയും സമ്മർദ്ദത്തിലാക്കിയ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിനെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്,ജില്ലാ കമ്മിറ്റി എന്നിവയിൽ നിന്ന് ഒഴിവാക്കിയേക്കും.
ശബരിമല വിഷയത്തിൽ പദ്മകുമാർ വിശ്വാസികൾക്കൊപ്പം നിന്നുവെന്ന നിലപാടാണ് പാർട്ടി എടുത്തിരിക്കുന്നത്.പദ്മകുമാറിന്റെ നിലപാടുകളും,പ്രസ്താവനയും സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും,അതുകൊണ്ട് തന്നെ പദ്മകുമാറിനെതിരെ നടപടി വേണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട്.
കഴിഞ്ഞ ദിവസം കേരള സംരക്ഷണ ജാഥ നയിച്ച് കൊടിയേരി ബാലകൃഷ്ണൻ പത്തനംതിട്ടയിൽ എത്തിയപ്പോൾ ജില്ലാ നേതാക്കൾ ഈ വിവരം കോടിയേരിയെ ധരിപ്പിക്കുകയും ചെയ്തു.
ജില്ലയിലെ 5 കേന്ദ്രങ്ങളിൽ 2 ദിവസമായി സ്വീകരണ സമ്മേളനങ്ങളിൽ കോടിയേരി പ്രസംഗിച്ചു. ഒരിടത്തു പോലും പത്മകുമാർ പങ്കെടുത്തില്ല. ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പങ്കെടുത്ത സമ്മേളനത്തിലും പദ്മകുമാർ പങ്കെടുത്തിരുന്നില്ല.