അബ്ബാസിയ : ദേശീയ വിമോചന ദിനാഘോഷിക്കുന്ന കുവൈത്തിന് ആദരവുമായി മുജ്തബ ക്രിയേഷന്റെ നേതൃത്വത്തില്‍ വിഡിയോ ആല്‍ബം റിലീസ് ചെയ്തു. കുവൈത്ത് അമീറിന് ഉപഹാരമെന്ന ശീര്‍ഷകത്തില്‍ നിര്‍മ്മിച്ച അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ആശല്‍ അമീറും , മബ്റൂക്ക് യാ കുവൈത്ത് രണ്ടാം ഭാഗവുമാണ് കുവൈത്ത് രാജകുടുബാഗം ഷെയ്ഖ് നാസര്‍ അബ്ദുല്‍ അസീസ് മാലിക് അല്‍ സബ പ്രകാശനം ചെയ്തത്. ഇരുനൂറ്റി അമ്പതിലേറെ കലാകാരന്മാരെ പങ്കെടുപ്പിച്ച് ദേശസ്നേഹം പ്രമേയമായി ചിത്രീകരിച്ച ആല്‍ബത്തിന് സ്വദേശികള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും വന്‍ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ആല്‍ബം പ്രകാശനത്തിന്റെ ഭാഗമായി സൂഫി സംഗീതത്തിന്റെ അനിർവചനീയമായ ഭാവലയങ്ങൾ നിറഞ്ഞൊഴുകിയ ഖവാലി ഗസല്‍ സന്ധ്യ കുവൈത്തിലെ ആസ്വാദകൾക്ക് സമാനതകളില്ലാത്ത അനുഭവമായി. സംഗീതാപ്രേമികള്ക്ക് ആസ്വാദനത്തിന്റെ വേറിട്ട രാവൊരിക്കിയാണ് നാല് മണിക്കൂർ നീണ്ട ഖവാലി രാവ് അസ്തമിച്ചത്. മനം മറന്ന് പാടിയ സിയാഹുല്‍ ഹഖും സിജു കുമാറും ഷാഫി കൊല്ലവും അടങ്ങുന്ന ബാൻഡ് സംഘം പ്രവാസി സംഗീതാസ്വാദകർക്ക് ഖവാലിയുടെ അഭൗമഭാവങ്ങൾ പകർന്നുനൽകിയത്. പാടിയും ഏറ്റുപാടിയും നാല് മണിക്കൂറോളം ഇവർ ഹാളിനെ സംഗീതസാന്ദ്രമാക്കി. ബിസ്മില്ല…ബിസ്മില്ല…എന്ന ഖവാലിയിലൂടെയായിരുന്നു തുടക്കം. തുടർന്ന് ഹിന്ദുസ്ഥാനിയിലെ വിവിധ ഖവാലികൾ ഇവർ ആലപിച്ചു. ഉസ്താദ് നുസ്രത്ത്, ഫത്തേ അലിഖാൻ, സാബ്രി ദേഴ്സ് തുടങ്ങിയവരുടെ പ്രശസ്തങ്ങളായ ഗാനങ്ങൾ ആലപിച്ചു. അജ്മീറിൽ വാഴും രാജ മുഈനുദ്ധീന് ഹോജ എന്ന ഏറെ പ്രശസ്തമായ ഖവാലി വേദിയിലെത്തിയപ്പോൾ സദസ്സ് ചുവടുവച്ചു. ഷാഫി കൊല്ലത്തിന്റെ ഗസലുകളും ഏറെ ഹൃദ്യമായി.