ഉധംപൂർ: ജമ്മു കാശ്മീരിലെ ഉധംപൂരിൽ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. സുരിൻസാറിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയ്ക്കിടെ മജാൾട്ടയിൽ വെച്ച് ബസ്സ് ആഴമേറിയ ഒരു കൊക്കയിലേക്ക് മറിയുകയായിരുന്നു.
അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. രക്ഷാപ്രവർത്തനം തുടരുന്നു.
അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സംഭവത്തിൽ അട്ടിമറി സംശയിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകിയിരുന്നുവെങ്കിലും അവയ്ക്ക് തൽകാലം അടിസ്ഥാനമില്ലെന്നും എന്നാൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.