ഇസ്ലാമിക രാജ്യങ്ങളുമായി നിലനിൽക്കുന്ന ബന്ധത്തിന്റെ പുതിയ അദ്ധ്യായത്തിനാണ് ചരിത്രപരമായ ഈ ദിവസം തുടക്കം കുറിച്ചതെന്ന് ത്രിമൂർത്തി അബുദാബിയിൽ മാധ്യമങ്ങളോട് പറഞ്ഞു.ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ സമീപനം ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടയ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ അഗീകരിച്ചെന്ന് ഇന്ത്യൻ ഇക്കണോമിക് റിലേഷൻസ് സെക്രട്ടറി ടി.എസ്.ത്രിമൂർത്തി വ്യക്തമാക്കി .ഒഐസി രാജ്യങ്ങളുടെ വിദേശ കാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട് അറിയിച്ചത്. ഭീകരവാദത്തിനെതിരെ ഒരു തരത്തിലുള്ള സന്ധിയും ഒരു രാജ്യവും നടത്തില്ലെന്ന് ഒ.ഐ.സി വ്യതമാക്കിയിരുന്നു. ഇന്ത്യയും ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുശക്തമാണെന്നും അതിന്റെ തെളിവാണ് സമ്മേളനത്തിൽ അതിഥി രാജ്യമായി ഇന്ത്യക്ക് ലഭിച്ച ക്ഷണമെന്നും ടി.എസ്.ത്രിമൂർത്തി പറഞ്ഞു.സമ്മേളനത്തിൽ നിന്നുള്ള പാക്കിസ്ഥാന്റെ പിന്മാറ്റം ഏറെ ചർച്ചയായ പശ്ചാത്തലത്തിൽ ഇന്ത്യാ പാക്കിസ്ഥാൻ ബന്ധം മെച്ചപ്പെടുത്തുന്നതിന് സൗദിയടക്കമുള്ള ഒ.ഐ.സി രാജ്യങ്ങളുടെ ഇടപെടൽ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായിരുന്നില്ല എന്നും ത്രിമൂർത്തി പറഞ്ഞു.ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി ഔദ്യോഗിക വക്താവ് രവീഷ് കുമാറും പങ്കെടുത്തു