തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യകത്മാക്കി. ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം എന്നും സുഷമാ സ്വരാജ് അബുദാബിയിൽ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ അവിശ്യപ്പെട്ടു. ഇന്ത്യയുടെ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം സുഷമ സ്വരാജ് ഇസ്ലാമിക രാജ്യങ്ങളുടെ വിദേശ കാര്യ മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്തി .പേര് പറയാതെ തന്നെ പാകിസ്താന് എതിരായ കടുത്ത വിമര്‍ശനമാണ് സുഷമ സുഷമാ സ്വരാജ് ഉന്നയിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ വിദേശ കാര്യ മന്ത്രിമാരുമായി സുഷമ സ്വരാജ് പ്രത്യേക ചര്‍ച്ച നടത്തി.ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷനാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. 56 ഓളം ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നുള്ള വിദേശകാര്യ വകുപ്പ് മന്ത്രിമാരും അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളും പങ്കെടുക്കുന്ന സമ്മേളനത്തിൽ ഇത്തവണ സവിഷേതകളേറെയാണ്.ഒഐസിയുടെ അബുദാബിയിലെ സമ്മേളനത്തിലെ അതിഥി രാഷ്ട്രമാണ് ഇന്ത്യ.പതിനെട്ടര കോടിയിലധികം ഇസ്ലാം മതവിശ്വാസികൾ ജീവിക്കുന്ന ഇന്ത്യയെ സമ്മേളനത്തിലേക്ക് യുഎഇ പ്രത്യേകം ക്ഷണിക്കുകയായിരുന്നു .ആദ്യമായാണ് ഇന്ത്യക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്.ഇന്ത്യ പങ്കെടുക്കുന്നുണ്ടെങ്കിൽ സമ്മേളനത്തിന് എത്തില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചിരുന്നു.ഇന്ത്യയെ ഒഴിവാക്കാണെമന്ന പാക്കിസ്ഥാന്റെ നിർദ്ദേശം ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ തള്ളിക്കളഞ്ഞിരുന്നു.ഇന്ത്യ ഒഴിവാക്കാത്തതിനാൽ പാകിസ്താൻ വിദേശകാര്യ മന്ത്രി സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല.പകരം നയതന്ത്ര പ്രധിനിധിയെയാണ് അയച്ചിരിക്കുന്നത്.