ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചേർന്ന യു പി കാബിനറ്റ് യോഗം ഡൽഹി-ഗാസിയാബാദ്-മീററ്റ് അതിവേഗ റെയിൽ ഗതാഗത സംവിധാനത്തിന് അംഗീകാരാം നൽകി. മുപ്പതിനായിരത്തി എഴുന്നൂറ് കോടിയോളം രൂപ ചിലവ് വരുന്നതാണ് പദ്ധതി. 82.50 കിലോ മീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് എട്ടിന് തറക്കല്ലിടും.
ശരാശരി 100 കിലോ മീറ്റർ വേഗത പ്രതീക്ഷിക്കുന്ന പാതയിലൂടെ പരമാവധി 180 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയും. 2024ൽ പൂർത്തിയാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.