ദുബായ് സാമ്പത്തിക കാര്യാ മന്ത്രാലയത്തിന് കീഴിലുള്ള കൊമേഴ്സ്യൽ കംപ്ലെയ്ൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം പതിനാലായിരത്തോളം സോഷ്യൽ മീഡിയ അകൗണ്ടുകൾ കഴിഞ്ഞ വർഷം അടച്ചു പൂട്ടി. മികച്ച ഈ കൊമേഴ്സ് സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സമൂഹ മാധ്യമ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യാജ വസ്തുക്കൾ വിപണനം ചെയ്തിരുന്നവയാണ് ഈ അകൗണ്ടുകൾ എന്ന് അധികൃതർ അറിയിച്ചു. 78 മില്യൺ ഫോള്ളോവെർസ് ആണ് ഈ അകൗണ്ടുകൾക്ക് ഉണ്ടായിരുന്നത്. അടച്ചു പൂട്ടിയവയിൽ 13529 അകൗണ്ടുകൾ ഇൻസ്റാഗ്രാമിലും, 419 അകൗണ്ടുകൾ ഫേസ്ബുക്കിലും ആയിരുന്നു. 45 വെബ്സൈറ്റുകളും നിരോധിച്ചിട്ടുണ്ട്. ട്രേഡ്മാർക് സംവിധാനം സംരക്ഷിക്കുന്നതിനും, ഇ കൊമേഴ്സ് മേഖല സുതാര്യവും, സത്യസന്ധവും ആക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.