പത്തനംതിട്ട : ശബരിമലയിൽ വീണ്ടും ആചാരലംഘനത്തിനുള്ള ശ്രമവുമായി സർക്കാർ.കർണാടക സ്വദേശിനികളായ രണ്ട് യുവതികളെ സന്നിധാനത്തെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാൽ വിവരമറിഞ്ഞ് ഭക്തർ ഒന്നടങ്കം എതിർപ്പുമായി എത്തിയതോടെ ഇ നീക്കം പാളുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ശബരിമലയിലെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിരുന്നു . നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിൽ നിന്നും,വൻ പൊലീസ് സന്നാഹം ഒരുക്കുന്നതിൽ നിന്നും പിന്മാറിയെങ്കിലും യുവതികളെ പ്രവേശിപ്പിക്കണമെന്ന നീക്കത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന്റെ സഹായത്തോടെയുള്ള സർക്കാർ ശ്രമങ്ങൾ.
ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു .എന്നാൽ മണ്ഡലമേതായാലും മണ്ഡലകാലം മറക്കില്ലെന്നായിരുന്നു വിശ്വാസികളുടെ പ്രതികരണം . നവോത്ഥാനത്തിന്റെ പേരില്‍ ശബരിമലയില്‍ ആചാരലംഘനം നടത്താൻ സർക്കാർ നടത്തിയ നീക്കങ്ങൾ തുടരുകയാണെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.