ന്യൂഡല്‍ഹി ; കർത്താർപൂർ ഇടനാഴി സംബന്ധിച്ച് ഇന്ത്യയും,പാകിസ്ഥാനും തമ്മിലുള്ള ചർച്ച പൂർത്തിയായി.ഇന്ത്യയിൽ നിന്നും നിത്യേന അയ്യായിരം തീര്‍ഥാടകര്‍ക്ക് ദിവസവും വിസയില്ലാതെ കര്‍ത്താര്‍പുര്‍ ഇടനാഴി ഉപയോഗിക്കാന്‍ അവസരമുണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു .
ഇന്ത്യന്‍ പൗരന്മാര്ക്ക് മാത്രമല്ല, ഇന്ത്യന്‍ വംശജരായ എല്ലാവര്ക്കും ഇതിന് അവസരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വക്താവ് എസ്.സി.എല്‍ ദാസ് വ്യക്തമാക്കി. ഇടനാഴി സംബന്ധിച്ച് ഇരു ഭാഗത്തുനിന്നും ഫലപ്രദമായ ചർച്ചകളാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി .
പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കർത്താർപൂർ ഇടനാഴി .ഇതുവഴിയുള്ള തീർഥാടകരുടെ യാത്ര സുഗമമാക്കാനുള്ള ആദ്യ ഘട്ട ചർച്ചയാണ് ഇന്ന് പൂർത്തിയായത്.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നാലുകിലോമീറ്റര്‍ നീളമുള്ളതാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി. ഈ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പോകാൻ കഴിയും . സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര.
അതേ സമയം കര്‍ത്താപൂര്‍ ഇടനാഴി സംബന്ധിച്ച് മാത്രമാണ് പാകിസ്ഥാനുമായി ചർച്ച നടത്തിയതെന്നും,അതിനു പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചുവെന്ന സൂചനയില്ലെന്നും എസ്.സി.എല്‍ ദാസ് വ്യക്തമാക്കി.