ബംഗലൂരു: കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനെതിരെ രാജീവ് ചന്ദ്രശേഖർ എം പി. സഖ്യം അഴിമതിയെ മുൻനിർത്തി രൂപം കൊണ്ടതാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗലൂരുവിൽ നടന്ന ആദായ നികുതി റെയ്ഡ് ഇതിന്റെ തെളിവാണെന്നും എം പി പറഞ്ഞു. കർണാടകയിലെ കോൺഗ്രസ്സ് എം പിയായ മുനിയപ്പയ്ക്കെതിരെ 410 ഏക്കറോളം ഭൂമി കൈയ്യേറിയെന്ന കേസ് പുറത്ത് വന്നതും അഴിമതിയുടെ വ്യക്തമായ തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കർണാടക സർക്കാർ അധികാരത്തിലെത്തിയ ശേഷം ഏർപ്പെട്ട എല്ലാ കരാറുകളുടെയും വിശദാംശങ്ങൾ പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടക സർക്കാർ പല കമ്പനികളുമായി അഴിമതിക്കരാറുകളിൽ ഏർപ്പെട്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വൻ തോതിലുള്ള പണമൊഴുക്ക് കർണാടകയിൽ നടക്കുന്നുണ്ട്. ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ അവതരിപ്പിക്കുമെന്നും എം പി പറഞ്ഞു.
കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖർ. അദ്ദേഹം എൻഡിഎ കേരളഘടകത്തിന്റെ ഉപാദ്ധ്യക്ഷനാണ്.