ന്യൂഡൽഹി: നവമാദ്ധ്യമങ്ങളിൽ തരംഗമായി ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയ്ൻ. ‘ഞാനും കാവൽക്കാരനാണ്’ എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ക്യാംപെയ്ൻ ട്വിറ്ററിൽ ട്രന്റിംഗ് ആണ്. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി തന്റെ ട്വിറ്ററിലൂടെ #MainBhiChowkidar എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ക്യാംപെയ്ന് തുടക്കം കുറിച്ചത്. ഇതിനോടകം മൂന്നര ലക്ഷത്തിലധികം ട്വീറ്റുകളാണ് ഈ ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ കാവല്ക്കാരന് ശക്തനായി തന്നെ രാജ്യസേവനത്തിനായി നിലകൊള്ളുകയാണ്. പക്ഷേ, ഞാന്‍ ഒറ്റയ്ക്കല്ല. സമൂഹത്തിലെ അഴിമതിക്കും, തിന്മക്കും, സാമൂഹിക അനാചാരങ്ങള്‍ക്കും എതിരെ പോരാടുന്ന ഓരോ വ്യക്തിയും കാവല്‍ക്കാരാണ്. രാജ്യപുരോഗതിക്കായി പ്രയത്നിക്കുന്ന ഓരോരുത്തരും കാവല്‍ക്കാരാണ്. ഇന്ന് ഓരോ ഇന്ത്യക്കാരനും താനൊരു കാവല്‍ക്കാരനാണെന്ന് പറയുന്നു’ വെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ട്വീറ്റിനൊപ്പം ഒരു വീഡിയോയും പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയാണിത്.
ചൗക്കീദാർ ചോർ ഹേ എന്ന പേരിൽ നേരത്തെ കോൺഗ്രസ് ക്യാംപെയ്ൻ ആരംഭിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ബിജെപിയുടെ പുതിയ ക്യാംപെയ്ൻ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും സമാനമായി കോൺഗ്രസ് മോദിക്കെതിരെ ഉപയോഗിച്ച ചായക്കാരൻ പരാമർശം ബിജെപി പ്രചാരണ ആയുധമാക്കിയിരുന്നു.