തൊടുപുഴ: ലോക് സഭാ സ്ഥാനാർത്ഥി മോഹം ഉപേക്ഷിച്ച് കേരള കോൺഗ്രസ് വൈസ് ചെയർമാൻ പി.ജെ.ജോസഫ്. കേരള കോൺഗ്രസ് എമ്മിൽ തനിക്കും ജോസ് കെ മാണിക്കും രണ്ടു നീതിയാണെന്നും പാർട്ടിക്കുള്ളിൽ ജനാധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടം തുടരുമെന്നും അന്തിമ വിജയം തനിക്കായിരിക്കുമെന്നും പി.ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിന്റെ സീറ്റിൽ ലോക്സഭയിലേയ്ക്ക് മത്സരിക്കാൻ താൽപ്പര്യം പറഞ്ഞിരുന്നു. നിലവിൽ 2 സീറ്റ് കേരള കോൺഗ്രസിന് ലഭിച്ചു. കോട്ടയം സീറ്റിൽ മത്സരിക്കാൻ താൽപര്യ o അറിയിച്ചിരുന്നു.
വർക്കിംഗ് ചെയർമാൻ എന്ന പേരിൽ ഇത് അറിയിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിൽ മറ്റ് പേരുകൾ ഇല്ലായിരുന്നു. ജോസ് കെ മാണിയെ തെരഞ്ഞെടുത്ത രീതിയാണെങ്കിൽ തീരുമാനം അവിടം കൊണ്ട് തീരേണ്ടതായിരുന്നു. പിന്നീട് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു
തന്നെ മനപൂർവ്വമായി മാറ്റി നിർത്തുകയായിരുന്നു. ഈ പ്രശ്നം പരിഹരിക്കണമെന്ന് യുഡിഎഫ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇടുക്കിയിൽ മത്സരിക്കാൻ വിജയ സാധ്യതയ്ക്കൊപ്പം ചില കണ്ടീഷൻസ് അവർ മുന്നോട്ടു വെച്ചു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന ആവശ്യം ഉയർന്നു. എന്നാൽ കേരള കോൺഗ്രസ് പാർട്ടിയുടെ താൽപര്യം ഹനിക്കാൻ തയ്യാറല്ലാത്തതിനാൽ അതിന് തയ്യാറല്ല എന്ന് അറിയിച്ചു.
വ്യവസ്ഥാപിതമായ കാര്യങ്ങൾ അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി തങ്ങൾ പ്രവർത്തിക്കാൻ തീരുമാനിച്ചു. കേരള കോൺഗ്രസിലെ ഉൾ പാർട്ടി പ്രശ്ന പരിഹാരത്തിന് ശ്രമം തുടരും. പാർട്ടിയിൽ ജനാധിപത്യം പു സ്ഥാപിക്കാൻ ശ്രമം നടത്തും. അന്തിമ വിജയം തങ്ങൾക്കായിരിക്കും
കേരള കോൺഗ്രസ് പാർട്ടിയിൽ നിന്നും പിളർപ്പില്ല. തോമസ് ചാഴിക്കാടൻ ഉൾപ്പെടെയുള്ള യുഡിഎഫിന്റെ എല്ലാ സ്ഥാനാർത്ഥികളുടെയും വിജയത്തിനായി പ്രവർത്തിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.