ന്യൂഡൽഹി: കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ തർക്കം തുടരുന്നു. 16 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കാൻ തീരുമാനമായി. ഇതിൽ മൂന്ന് സീറ്റുകളുടെ കാര്യത്തിലാണ് തർക്കം തുടരുന്നത്. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലാണ് തർക്കം.
ബാക്കിയുള്ള 13 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഉടൻ തന്നെ എഐസിസി പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവർ മത്സരിക്കില്ല. ഇക്കാര്യം ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.