ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 12 സീറ്റിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിപ്പട്ടക തയ്യാറായി. തർക്കം തുടരുന്നതിനാൽ നാല് സീറ്റിൽ സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും. നാല് സിറ്റിംഗ് എംപിമാർക്ക് സീറ്റ് നൽകിയപ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന കെവി തോമസിന് ഇത്തവണ സീറ്റ് നൽകിയില്ല.
എറണാകുളത്ത് കെവി തോമസിന് പകരം ഹൈബി ഈഡനാണ് ഇത്തവണ അവസരം നൽകിയത്. തിരുവനന്തപുരത്ത് ശശി തരൂരും പത്തനംതിട്ടയിൽ ആന്റോ ആന്റണിയും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും കോഴിക്കോട് എംകെ രാഘവനും മത്സരിക്കും.
കാസർകോട് രാജ്മോഹൻ ഉണ്ണിത്താനും കണ്ണൂരിൽ കെ സുധാകരനും പാലക്കാട് വികെ ശ്രീകണ്ഠനും ആലത്തൂർ രമ്യ ഹരിദാസും തൃശൂരിൽ ടിഎൻ പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹനാനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും സ്ഥാനാർത്ഥിയാകും.
വടകര, ആലത്തൂർ, ആലപ്പുഴ, വയനാട് സീറ്റുകളിൽ തർക്കം തുടരുകയാണ്. ഇവിടുത്തെ സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും. വയനാട്ടിൽ ടി സിദ്ദിക്കും കെ മുരളീധരനുമടക്കം അഞ്ച് പേർ പരിഗണനയിലുണ്ട്.