കൊൽക്കത്ത : ബംഗാളിൽ സിറ്റിംഗ് സീറ്റ് നിലനിർത്താൻ കഷ്ടപ്പെടുന്ന സിപിഎമ്മിന് വൻ തിരിച്ചടി. ബംഗാളിൽ സിപിഎമ്മുമായി സഖ്യമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. 42 സീറ്റിലേയും സ്ഥാനാർത്ഥിപ്പട്ടികയുമായി ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് സോമൻ മിത്ര ഡൽഹിയിലേക്ക് പോകുമെന്നും റിപ്പോർട്ട്.
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ ഇടതുമുന്നണി 25 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയതോടെയാണ് ഇരുകൂട്ടരുടേയും സഖ്യത്തില്‍ വീണ്ടും വിള്ളല്‍ വീണത്. കോണ്‍ഗ്രസ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട ചില മണ്ഡലങ്ങളിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ലെന്നാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായത്.
ഇടത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് മുന്പാണെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന് മിത്ര ആരോപിച്ചു. പുരുലിയ, ബഷീര്‍ഹട്ട് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായി സോമന് മിത്ര വ്യക്തമാക്കി. ഈ സീറ്റുകള്‍ വിട്ട് നല്കി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ റായ് ഗഞ്ചിലും, മൂര്‍ഷിദാബാദിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. പുരുലിയക്കും ബഷീര്ഹട്ടിനും പുറമെ കോണ്‍ഗ്രസ് ആവശ്യപ്പെട്ട ബറാസാത് മണ്ഡലത്തിലും ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ബിഹാറിലും മഹാരാഷ്ട്രയിലും സിപിഎം മഹാസഖ്യത്തിൽ നിന്ന് പുറത്തായി. മഹാരാഷ്ട്രയിൽ കോൺഗ്രസ് – എൻസിപി സഖ്യവും ബിഹാറിൽ ആർ.ജെ.ഡിയുമാണ് സിപിഎമ്മിനെ തഴഞ്ഞത്.സഖ്യത്തിൽ നിന്ന് പുറത്തായതോടെ ഇരു സംസ്ഥാനങ്ങളിലും സിപിഎം സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.നാസിക്കിലെ ദിണ്ഡോരി സീറ്റ് വേണമെന്നായിരുന്നു മഹാരാഷ്ട്രയിൽ സിപിഎമ്മിന്റെ ആവശ്യം.ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഇവിടെ എൻ.സി.പി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് സിപിഎം പുറത്തായത്.
ബിഹാറിലെ ഉജിയാർപൂരിൽ നിൽക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും ആർ.ജെ.ഡി ഇത് തള്ളിക്കളഞ്ഞു. സിപിഐക്കും സിപിഐ എം.എല്ലിനും ഓരോ സീറ്റു വീതം ലഭിച്ചേക്കുമെന്നാണ് സൂചന. ആർ.ജെ.ഡിയുടെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നതിനു ശേഷം ഭാവിപരിപാടികളെക്കുറിച്ച് ആലോചിക്കുമെന്ന് സിപിഎം വൃത്തങ്ങൾ വ്യക്തമാക്കി.