ന്യൂഡൽഹി : മുൻ സുപ്രീം കോടതി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് രാജ്യത്തെ ആദ്യ ലോക്പാലാകുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി . സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് , ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ, മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൽ രോഹ്തഗി എന്നിവരടങ്ങുന്ന സമിതിയാണ് ഘോഷിനെ തെരഞ്ഞെടുത്തത്.
2017 മെയ് മാസത്തിൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പിസി ഘോഷ് ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ അംഗമാണ്. ആന്ധപ്രദേശിലും ബംഗാളിലും ചീഫ്ജസ്റ്റിസായിരുന്നിട്ടുണ്ട്. നാല് റിട്ടയേഡ് ഹൈക്കോടതി ജഡ്ജിമാരും നാല് റിട്ടയേഡ് സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായിരിക്കും ലോക്പാലിലെ മറ്റ് അംഗങ്ങൾ.
ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും സർക്കാർ തലപ്പത്തും ഉണ്ടാകുന്ന അഴിമതി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള സംവിധാനമാണ് ലോക്പാൽ.
കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജുന ഖാർഗെ സമിതിയിൽ അംഗമായിരുന്നെങ്കിലും യോഗത്തിൽ പങ്കെടുത്തില്ല. ക്ഷണിതാവാക്കിയതിൽ പ്രതിഷേധിച്ചാണ് ഖാർഗെ യോഗത്തിൽ പങ്കെടുക്കാഞ്ഞത്.