പിറവം: പിറവം പള്ളിയിലെ അധികാര തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച മന്ത്രിസഭ ഉപസമിതിയുടെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഓര്‍ത്തഡോക്സ് വിഭാഗം പങ്കെടുത്തില്ല.
ലോക്സഭ തെരഞ്ഞെടുപ്പില്‍ യാക്കോബായ വിഭാഗത്തിന്റെ പിന്തുണ ലക്ഷ്യമിട്ടാണ് മന്ത്രി സഭ ഉപസമിതി അടിയന്തരമായി മധ്യസ്ഥ ചര്‍ച്ച വിളിച്ചത്.
യാക്കോബായ സഭ പ്രതിനിധികള്‍ മാത്രം പങ്കെടുത്തതോടെ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങള്‍ ഒന്നും ഉണ്ടായില്ല.
1985 ല്‍ ആരംഭിച്ച പിറവം പള്ളിയിലെ അധികാര തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാതെ ഇന്നും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയുണ്ടെങ്കിലും അത് നടപ്പാക്കുന്നതില്‍ യാക്കോബായ വിഭാഗം ചെറുത്ത് നില്‍ക്കുകയാണ്.
പള്ളി തര്‍ക്കം പതിനാറ്റാണ്ടുകള് പഴക്കമുള്ള വിഷയമാണെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇപ്പോള്‍ ഇടപെട്ടത്. സഭ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ വ്യവസായി മന്ത്രി ഇ.പി.ജയരാജന് കണ്‍വീനറായ അഞ്ചംഗം മന്ത്രിസഭ ഉപസമതിക്ക് രൂപം നല്കിയതും വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ്.പ്രശ്ന പരിഹാരം എന്ന വ്യാജേന ഇരുവിഭാഗം സഭ നേതൃത്വത്തെയും മന്ത്രിസഭ ഉപസമിതി ഇന്ന് തിരുവനന്തപുരത്തേക്ക് വിളിച്ചിരുന്നു.
എന്നാല്‍, ഓര്‍ത്തഡോക്സ് വിഭാഗം യോഗം ബഹിഷ്ക്കരിച്ചു .യാക്കോബായ വിഭാഗത്തിന്റെ നേതൃത്വം തലസ്ഥാനത്തെത്തി മന്ത്രിസഭ ഉപസമിതിയുമായി ചര്‍ച്ച നടത്തി. ഓര്‍ത്തഡോക്സ് സഭ വിട്ടുനിന്നതോടെ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങള്‍ ഒന്നും ഉണ്ടായില്ല.
സഭ തര്‍ക്കം പരിഹരിച്ച് ഇരു വിഭാഗത്തിന്റെയും വോട്ടുകള്‍ സൂത്രത്തില്‍ പെട്ടിയിലാക്കാം എന്ന സര്‍ക്കാരിന്റെ ദുര്‍മോഹങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്.
അതേ സമയം, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സനാതന വിശ്വാസി സമൂഹത്തിന്റെ ആചാരങ്ങളെ തകര്‍ക്കുന്നതാണെന്നും വിധി, പുന:പരിശോധിക്കാന്‍ കോടതിയില്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഹൈന്ദവ സംഘടനകളും എന്‍എസ്എസ് അടക്കമുള്ള സാമുദായിക നേതൃത്വങ്ങളും ഒരേ സ്വരത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു. എന്ന് മാത്രല്ല അക്ടിവിസ്റ്റുകളെ ഉപയോഗിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം സമൂഹം തിരിച്ചറിഞ്ഞതാണ്. ആചാര വിശ്വാസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് പിറവം പള്ളി വിഷയത്തിലെ ഇടപെടലിലൂടെ വ്യക്തമാണ്.