ന്യൂഡൽഹി : സംഝോത സ്ഫോടനക്കേസിൽ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടു. പഞ്ചകുളയിലെ പ്രത്യേക എൻ.ഐ.എ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. അസിമാനന്ദ , ലോകേഷ് ശർമ്മ , കമൽ ചൗഹാൻ , രജീന്ദർ ചൗധരി എന്നിവരെയാണ് വെറുതെ വിട്ടത്.
2007 ഫെബ്രുവരി 18 നാണ് സംഝോത എക്സ്പ്രസിൽ സ്ഫോടനം നടന്നത്.68 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 43 പേർ പാകിസ്ഥാൻ സ്വദേശികളായിരുന്നു. പത്ത് പേർ ഇന്ത്യക്കാർ. പതിനഞ്ച് പേരെ തിരിച്ചറിഞ്ഞില്ല. സ്വാമി അസിമാനന്ദുൾപ്പെടെ നാലു പേർക്ക് എതിരെയായിരുന്നു കേസ് എടുത്തത്.
കേസ് സംശയാതീതമായി തെളിയിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹിന്ദു ഭീകരത വാദമുയർത്താൻ കോൺഗ്രസ് ഏറ്റവും ഉപയോഗിച്ച കേസുകളിലൊന്നായിരുന്നു ഇത്. സ്വാമി അസിമാനന്ദയെ മന:പൂർവ്വം കേസുകളിൽ കുടുക്കുകയായിരുന്നെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.