ഓച്ചിറ: കൊല്ലം ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ചവശരാക്കിയശേഷം രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ക്രിമിനൽ കേസ് പ്രതി പിടിയിൽ. പ്യാരി എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്.
ഇതോടെ കേസിൽ മൂന്ന് പേർ പിടിയിലായി. ഓച്ചിറ സ്വദേശികളായ അനന്തു, വിപിൻ എന്നിവർ നേരത്തെ പൊലീസ് പിടിയിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ മുഹമ്മ്ദ് റോഷൻ ഇപ്പോഴും ഒളിവിലാണ്. ഇയാൾ പ്രാദേശിക സിപിഐ നേതാവിന്റെ മകനാണ്. പിടിയിലായ പ്യാരി മുൻപും പല ക്രിമിനൽ കേസുകളിലും ഉൾപ്പെട്ട വ്യക്തിയായിരുന്നു. ഇയാൾക്കെതിരെ കാപ്പ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇതിന് മുൻപും പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു. അന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. പ്രാദേശിക സിപിഐ നേതാവിന്റെ മകനായ മുഹമ്മദ് റോഷന്റെ രാഷ്ട്രീയ സ്വാധീനത്തെത്തുടർന്നായിരുന്നു പൊലീസ് നടപടിയെടുക്കാതിരുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. അന്ന് പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നത് കുറ്റകൃത്യം ആവർത്തിക്കപ്പെടുന്നതിന് പ്രേരണയാകുകയായിരുന്നു.