തിരുവനന്തപുരം: എന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ജയമോ തോൽവിയോ അല്ല, ജനതതിയോടുള്ള സേവന തല്പരതയാണ് തന്നെ മുന്നോട്ട് നയിക്കുന്നത്. തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ വികസനങ്ങളും ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുകയാണ് വേണ്ടത്. നിക്ഷേപ സാദ്ധ്യതയുള്ള സംസ്ഥാനമാകണം കേരളം. വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കണമെങ്കിൽ സമൂഹ മനസ്സിനെ അതിനായി തയ്യാറക്കണം. വിമാനത്താവളം വികസിക്കണം. തിരിമറികൾ ഇല്ലാതെ വേണം നടപ്പാക്കാൻ. സ്വകാര്യവത്കരിക്കുന്നു എന്ന് പറഞ്ഞ് തള്ളരുത്.
വിമാനത്താവളത്തിന് ശ്രീചിത്തിര തിരുനാളിന്റെ പേര് നൽകണമെന്നത് നടപ്പാക്കേണ്ട ആവശ്യമാണ്. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് വരാൻ തന്നാലാകുന്നതെല്ലാം ചെയ്യും. തിരുവനന്തപുരത്ത് മെട്രോ വന്നാൽ ലാഭമാകുമോ എന്നത് അറിയില്ല. പക്ഷെ മെട്രോമാൻ ശ്രീധരനിൽ വിശ്വാസമുണ്ട്. അതിനാവശ്യമായ പ്രവർത്തനം ചെയ്യണമെന്നും കുമ്മനം പറഞ്ഞു.